Vineeth Sreenivasan, Nandagovindam Bhajans വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ആ പാട്ട് സംവിധായകന് വർക്ക് ആയില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ഗായകനും നടനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള കൂടിക്കാഴ്ചയുടെ വിഡിയോ പങ്കുവച്ച് നന്ദ​ഗോവിന്ദം ഭജൻസ്. ആദ്യമായാണ് വിനീതിനെ നേരിൽ കാണുന്നതെങ്കിലും ഒരുപാട് കാലമായി പരിചയമുള്ളത് പോലെയാണ് തോന്നിയതെന്നും അവർ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

ആളുകളെ ഒരുമിച്ചു കൊണ്ടുവരാൻ സംഗീതത്തിന് അതിന്റേതായ വഴികളുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പോസ്റ്റിൽ പറയുന്നു. വിനീത് ശ്രീനിവാസൻ തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ 'കൃപാകരി ദേവി' എന്ന പാട്ടിന്റെ കഥയാണ് വിനീത് പങ്കുവെച്ചത്.

നന്ദഗോവിന്ദം ഭജൻസ് ഒട്ടേറെ വേദികളിൽ ആലപിച്ച ഗാനമാണിത്. "കൃപാകരി ശരിക്കും ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ഷാൻ ചെയ്തതാണ്. പ്രിയങ്കരി എന്നായിരുന്നു ആദ്യം. ആ പാട്ട് സംവിധായകന് വർക്ക് ആയില്ല. അതൊരു സൈഡിൽ കിടക്കുകയായിരുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ കംപോസിങ് നടക്കുമ്പോൾ ഷാൻ പറഞ്ഞു, എടാ അതെടുത്ത് ഇങ്ങോട്ട് ഇട്ടാലോ. അങ്ങനെയാണ് ആ പാട്ട് അതിൽ വന്നത്".- വിനീത് പറയുന്നു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അതിരടി എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മെയ് 14 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Vineeth Sreenivasan talks about Aravindante Athidhikal movie hit song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT