Entertainment

'അന്ന് കണ്ടിരുന്ന പ്രണയസിനിമകള്‍ പോലെയാകും ജീവിതം എന്നുകരുതി, പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു'

ശ്രീനാഥുമായി ഒന്‍പതുവര്‍ഷം ജീവിച്ചതിന് ശേഷമാണ് പിരിയുന്നത്. അതിനുശേഷമാണ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായി വിവാഹിതയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിക്കുന്ന സമയത്ത് ജീവിതം സിനിമപോലെയാവുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ യാഥാര്‍ഥ്യം അതല്ലായിരുന്നെന്നും നടി ശാന്തി കൃഷ്ണ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹ ജീവിതത്തിലെ തകര്‍ച്ചയെക്കുറിച്ച് താരം മനസുതുറന്നത്. നടിയായി തിളങ്ങിനിന്ന സമയത്താണ് ശാന്തികൃഷ്ണയും നടന്‍ ശ്രീനാഥുമായി വിവാഹം കഴിക്കുന്നത്. വിവാഹം ബന്ധം വേര്‍പെടുത്തിയ ശാന്തി കൃഷ്ണ പുനര്‍വിവാഹം കഴിച്ചെങ്കിലും അതും തകര്‍ച്ചയില്‍ അവസാനിക്കുകയായിരുന്നു. 

'സിനിമപോലെ തന്നെയാകും ജീവിതവും എന്നാണ് കരുതിയത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു നടന്‍ ശ്രീനാഥുമായുള്ള പ്രണയ വിവാഹം. ഇത് പത്തൊമ്പതാമത്തെ വയസിലായിരുന്നു. പിന്നീടാണ് ആ തീരുമാനം ഒട്ടും പക്വതയില്ലാത്തതായിരുന്നുവെന്ന് തിച്ചറിഞ്ഞത്. അന്ന് കണ്ടിരുന്ന പ്രണയ സിനിമകള്‍ പോലെ ആയിരിക്കും ജീവിതമെന്ന് കരുതി. പക്ഷേ യാഥാര്‍ഥ്യം അതല്ലായിരുന്നു'. ശാന്തി കൃഷ്ണ പറഞ്ഞു. 

ശ്രീനാഥുമായി ഒന്‍പതുവര്‍ഷം ജീവിച്ചതിന് ശേഷമാണ് പിരിയുന്നത്. അതിനുശേഷമാണ് രാജീവ് ഗാന്ധി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ സെക്രട്ടറി സദാശിവന്‍ ബജോരെയുമായി വിവാഹിതയാകുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ ബന്ധം ഡിവോഴ്‌സില്‍ എത്തുന്നത്. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണയ്ക്ക് രണ്ടു മക്കളുണ്ട്. അതുകൊണ്ട് തന്നെ രണ്ടാമത്തെ വിവാഹമോചനം തനിക്ക് വളരെ പ്രയാസകരമായിരുന്നുവെന്ന് ശാന്തി കൃഷ്ണ പറയുന്നത്. 

ഒരു അമ്മ എന്ന നിലയില്‍ എന്ത് തീരുമാനം എടുത്താലും അത് കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത നമുക്ക് ഉണ്ടാകും ആ സമയത്ത് ഒരു റോബോട്ടിനെപ്പോലെയാണ് ജീവിച്ചത്. ശരിക്കും ഒരു കൊക്കൂണില്‍ ആയിരുന്നു. അതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ടായിരുന്നു നടി പറഞ്ഞു. 

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശാന്തികൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. വീണ്ടും സിനിമയിലെ തിരക്കുകളിലേക്ക് മടങ്ങുകയാണ് ശാന്തി കൃഷ്ണ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT