Entertainment

ആ സെല്‍ഫി സംഭവം നവാസുദ്ധീന്‍ സിദ്ദിഖിയെ പഠിപ്പിച്ചത്..!!!

ആരാധകരോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

രാധകരോട് എക്കാലത്തും ഏറെ അടുത്തിടപെഴകുന്ന താരമായിരുന്നു നവാസുദ്ധീന്‍ സിദ്ദിഖി. ആരാധകരോട് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ ഒരു സംഭവത്തിന് ശേഷം താരം ആ സ്വഭാവത്തില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. 

സിദ്ധിഖി മാറി ചിന്തിക്കാനിടയായ സംഭവമുണ്ടാകുന്നത് കഴിഞ്ഞമാസമാണ്. രാത് അകലേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാണ്‍പൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആള്‍ത്തിരക്കിനിടെ കാറിലേക്ക് കയറാന്‍ പോയ സിദ്ദിഖിയെ ഒരു കൂട്ടം ആളുകള്‍ കഴുത്തിന് കുത്തിപ്പിടിച്ച് സെല്‍ഫിയെടുക്കാന്‍ നോക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇവര്‍ ഇടപെട്ട് ആരാധകരില്‍ നിന്നും സിദ്ദിഖിയെ മോചിപ്പിച്ച് കാറില്‍ കയറ്റി വിട്ടു. 

താന്‍ ആരാധകരോട് വളരെയധികം അടുത്ത് ഇടപെഴകിയുന്ന് എന്ന് നവാസുദ്ധീന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ സംഭവത്തോടെ കുറച്ചധികം ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് മനസിലായി. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇക്കാരണത്താല്‍ താന്‍ ആരാധകരുമായുള്ള അടുപ്പം ഒഴിവാക്കും എന്നല്ല ഉദ്ദേശിച്ചത് എന്നും താരം വ്യക്തമാക്കി. 'എന്നുവെച്ച് ഞാന്‍ ആരാധകരുമായുള്ള സമ്പര്‍ക്കം പാടെ കുറയ്ക്കുകയൊന്നുമില്ല. അവരെനിക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്'- അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററില്‍ 2.59 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് നടനാണ് നവാസുദ്ധീന്‍ സിദ്ദിഖി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു

SCROLL FOR NEXT