Entertainment

ആനക്കഥ പറയാന്‍ റാണ ദഗ്ഗുബട്ടി കേരളത്തിലെ കാട്ടില്‍; എത്തുന്നത് പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി

ഹാത്തി മേര സാത്തി എന്ന പുതിയ ചിത്രത്തിനായാണ് താരം കേരളത്തില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെ കാടുകളില്‍ എത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗ്ഗുബട്ടി. ഹാത്തി മേര സാത്തി എന്ന പുതിയ ചിത്രത്തിനായാണ് താരം കേരളത്തില്‍ എത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് താരം കേരളത്തിലുണ്ടെന്ന വിവരം പങ്കുവെച്ചത്. 

മൂന്ന് ഭാഷകളിലായി ഇറക്കുന്ന ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെയാണ് റാണ അവതരിപ്പിക്കുന്നത്. ആനയുമായുള്ള ഒരാളുടെ ബന്ധമാണ് ചിത്രത്തില്‍ പറയുന്നത്. പുല്‍കിത് സാമ്രാട്ട്, വിഷ്ണു വിശാല്‍, സോയ ഹുസൈന്‍, കല്‍കി കോയ്ച്ച്‌ലിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴില്‍ കാടന്‍ എന്നും തെലുങ്കില്‍ അരന്യ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയത്താണ് മൂന്ന് ഭാഷകളിലും ഷൂട്ട് ചെയ്യുന്നത്. ഓരോ ചിത്രത്തില്‍ അഭിനയിക്കുന്നതും വ്യത്യസ്ത അഭിനേതാക്കളാണ്.

ആനകളും മനുഷ്യരും തമ്മിലുള്ള ബന്ധം വരച്ചുകാണിച്ചിട്ടുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.  കൂടാതെ രാജേഷ് ഖന്നയും തനൂജയും അഭിനയിച്ച 1971 ലെ ഹാത്തി മേര സാത്തി എന്ന ചിത്രത്തിനുള്ള ആദരവ് കൂടിയാണ് ഈ ചിത്രം. റാണ, സോയ, കല്‍ക്കി എന്നിവര്‍ മൂന്ന് ഭാഷകളിലും അഭിനയിക്കുന്നുണ്ട്. പുല്‍കിതിന്റെ കഥാപാത്രത്തെ തമിഴിലും തെലുങ്കിലും അവതരിപ്പിക്കുന്നത് വിഷ്ണു വിശാലാണ്. ശബ്ദ മിശ്രണം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ശാന്തനു മോടിറയാണ് സംഗീതം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT