Entertainment

'ആരാടാ നാറീ നീ', ഇങ്ങനെയുള്ള മണ്ടന്മാരെ വെറുതെ പ്രശസ്തനാക്കരുത്'; റിമ കല്ലിങ്കല്‍

പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി സിനിമ താരങ്ങള്‍ തെരുവിലിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിരുന്നു. ഇപ്പോള്‍ സന്ദീപിനെ ലക്ഷ്യമിട്ട് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. 

നടി ഫിലോമിനയുടെ പ്രശ്‌സ്തമായ ഡയലോഗ് ആരാടാ നാറി നീ എന്നതിന്റെ ഇല്ലസ്‌ട്രേഷനാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്‍ പവി ശങ്കറിന് താരം പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. 

നേരത്തെ സന്ദീപ് ജി വാര്യര്‍ക്കെതിരേ ആഷിക് അബു രംഗത്തെത്തിയിരുന്നു. ചാണകം ചവിട്ടില്ല എന്നാണ് താരം കുറിച്ചത്. മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമക്കാര്‍ ഇന്‍കംടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നാണ് സന്ദീപ് കുറിച്ചത്. നടിമാരെ ലക്ഷ്യമാക്കിയിട്ടായിരുന്നു യുവമോര്‍ച്ച നേതാവിന്റെ പോസ്റ്റ്. നവ സിനിമക്കാന്‍ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നും ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കണമെന്നും കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT