Entertainment

ആറ് വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കന്തസാമിയിലെ അഭിനയത്തിന് വിക്രമിനും അവാര്‍ഡ്

2008ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആറ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിക്രവും ജീവയും മികച്ച നടന്‍മാര്‍ക്കുള്ള അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍. 2009 മുതല്‍ 2014വരെയുള്ള അവാര്‍ഡുകളാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരികകുന്നത്. 2008ന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല. സിനിമ-രാഷ്ട്രീയ രംഗത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങളും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാരും തമ്മില്‍ നടന്നുവന്നിരുന്ന നിയമ പോരാട്ടങ്ങളും ഒക്കെയായിരുന്നു 2008ന് ശേഷം അവാര്‍ഡ് പ്രഖ്യാപിക്കാതിരിക്കാന്‍ കാരണായിരുന്നത്. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉടനെ തന്നെവീണ്ടും ഏര്‍പ്പെടുത്തുമെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. 

2009ലെ മികച്ച ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത് പസങ്കയാണ്. 2010ല്‍ മൈനയും മികച്ച ചിത്രമായി. കന്തസാമിയിലെ അഭിനയിത്തിന് വിക്രത്തിനും നീതാനേ എന്‍ പൊന്‍വസന്തത്തിലെ അഭിനയത്തിന് ജീവയ്ക്കും അവാര്‍ഡുണ്ട്. രാജാറാണിയിലെ അഭിനയിത്തിന് നയന്‍താരയ്ക്കും കുംകിയിലെ അഭിനയത്തിന് ലക്ഷ്മി മേനോനും അവാര്‍ഡ് ലഭിച്ചു. 

അങ്ങാടിത്തെരു സംവിധാനം ചെയ്ത വസന്തബാലന്‍,മൈനയുടെ സംവിധായകന്‍ പ്രഭു സോളമന്‍,ദൈവതിരുമകള്‍ ഒരുക്കിയ വിജയ് എന്നിവര്‍ക്ക് സംവിധായകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT