Entertainment

ഇതാരെന്ന് പറയാമോ?; ചലഞ്ചുമായി എ ആര്‍ റഹ്മാന്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ (വീഡിയോ)

ചുവന്ന ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ച ഒരു ചെറുപ്പക്കാരന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് എ ആര്‍ റഹ്മാന്‍ ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ചലച്ചിത്ര സംഗീത ശാഖയില്‍ എക്കാലത്തേയും മികച്ച സംഗീത സംവിധായകരുടെ കൂട്ടത്തിലാണ് എ ആര്‍ റഹ്മാന്റെ സ്ഥാനം. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് കയ്യോപ്പ് ചാര്‍ത്തിയതാണ് റഹ്മാന്റെ മാന്ത്രിക വിരലുകള്‍. ഇപ്പോള്‍ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് ഒരു ചലഞ്ചുമായി രംഗത്തുവന്നിരിക്കുകയാണ് എ ആര്‍ റഹ്മാന്‍.

ചുവന്ന ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ച ഒരു ചെറുപ്പക്കാരന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് എ ആര്‍ റഹ്മാന്‍ ചലഞ്ചിന് ക്ഷണിച്ചിരിക്കുന്നത്. ഇത് ആരാണെന്ന് തിരിച്ചറിയാമോ എന്ന ചോദ്യം തലക്കെട്ടായി നല്‍കിയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ വീഡിയോയിലെ കഥാപാത്രം ആരാണെന്ന് തിരിച്ചറിഞ്ഞു എന്ന് അവകാശപ്പെട്ട് നിരവധി പേരുടെ കമന്റുകളാണ് വീഡിയോയുടെ ചുവടെ പ്രത്യക്ഷപ്പെട്ടത്.

ഇത് എ ആര്‍ റഹ്മാന്റെ മകനല്ലേ എന്ന തരത്തിലാണ് ചില കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. നടന്‍ വിജയ് ആണെന്ന് ചിലര്‍ പറയുന്നു. അവരാരുമല്ല ഇത് വിജയിയുടെ മകനാണ് എന്ന് ഉറപ്പിച്ചുപറയുന്നു മറ്റു ചിലര്‍. 

ഏതായാലും വിജയിയുടെ മകനും സിനിമ സംവിധായകനുമായ ജാസണ്‍ സഞ്ജയ് വിജയ് താങ്ക് യൂ സര്‍ എന്ന് പറഞ്ഞ് കമന്റിട്ടിട്ടുണ്ട്. ഇത് ഏറ്റെടുത്തും നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. വീഡിയോയില്‍ കാണുന്നത് വിജയിയുടെ മകന്‍ ആണ് എന്ന് ഉറപ്പിച്ച് ജാസണിന് അഭിനന്ദനം നേര്‍ന്നാണ് ഈ കമന്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

SCROLL FOR NEXT