Entertainment

ഈ വില്ലേജ് സൂപ്പർസ്റ്റാർ ഇനി സിനിമയിലേക്ക്; രേണുകയെ തന്റെ സിനിമയിൽ പാടിക്കുമെന്ന് മിഥുൻ മാനുവൽ തോമസ്

മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ് രേണുക

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പാട്ടിലൂടെ സോഷ്യൽ മീഡിയയിൽ തരം​ഗം തീർക്കുകയാണ് വയനാട്ടുകാരി രേണുക. വിഡിയോ ഹിറ്റായതോടെ രേണുകയ്ക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചിരിക്കുകയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് രേണുകയെ തന്റെ സിനിമയിൽ പാടാൻ ക്ഷണിച്ചത്. വിഡിയോ കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് രേണുകയെ പ്രശംസിച്ചുകൊണ്ട് മിഥുൻ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടത്. 

'ഇത് രേണുക.. !! വയനാട്ടുകാരിയാണ്.. !! ഒരുപാട് പിന്നാക്ക അവസ്ഥയിൽ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. !! മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തിൽ പെടുന്ന കലാകാരി.. !! A Village superstar.. ❤️❤️ എന്റെ പാട്ടുകളുള്ള അടുത്ത സിനിമയിൽ രേണുക ഒരു പാട്ട് പാടും..!! ഇഷ്ടം.. സ്നേഹം, ❤️❤️✌️✌️ സുഹൃത്തുക്കൾ വയനാട്ടിൽ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ'- മിഥുൻ കുറിച്ചു.  ‘രാജഹംസമേ..‘ എന്ന ഗാനം ആലപിക്കുന്ന രേണുകയുടെ വിഡിയോയും മിഥുൻ പങ്കുവെച്ചിട്ടുണ്ട്. 

മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിൽ താമസിക്കുന്ന രേണുകയെ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്  വയനാട്ടിലെ സംഗീതജ്ഞനായ ജോര്‍ജ് കോരയാണ്. രേണുക പാടിയ ‘തങ്കത്തോണി‘ എന്ന കവര്‍സോങ് അദ്ദേഹത്തിന്റെ എല്‍സ മീഡിയ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതായിരുന്നു വഴിത്തിരിവായത്. ജൂലായ് രണ്ടിന് പോസ്റ്റുചെയ്ത വീഡിയോ ഇതിനോടകം നാലരലക്ഷം പേരാണ് കണ്ടത്. . മാനന്തവാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയാണ് ഗോത്രവര്‍ഗക്കാരിയായ രേണുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം