Entertainment

'എന്നെ ഉപദ്രവിച്ച് രണ്ട് ദിവസത്തിന് ശേഷം അയാളുടെ മകള്‍ നന്ദിത ദാസ് വിളിച്ചു, സഹായിയെ ലഭിക്കാന്‍'; നന്ദിത ദാസിന്റെ അച്ഛനെതിരേ മീടൂ

14 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്


കഴിഞ്ഞ ദിവസമാണ് നന്ദിത ദാസ് ഉള്‍പ്പടെയുള്ള വനിത സംവിധായകര്‍ മീടൂവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ആരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരേ പ്രവര്‍ത്തിക്കില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നന്ദിത ദാസിന്റെ അച്ഛനും പ്രമുഖ ചലച്ചിത്രകാരനുമായ ജതിന്‍ ദാസിനെതിരേ മീടൂ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 14 വര്‍ഷം മുന്‍പ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്. 

സഹായിയായി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. ഖിദ്കി വില്ലേജ് സ്റ്റുഡിയോയില്‍ വെച്ച് ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട് വീട്ടിലേക്ക് താന്‍ ഓടുകയായിരുന്നെന്നും ഇക്കാര്യം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ലെന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. രണ്ടുദിവസം കഴിഞ്ഞ് അയാളുടെ മകള്‍ നന്ദിതാദാസ് ഫോണില്‍ വിളിച്ചു. ഒരു സ്ത്രീ സഹായിയായി ലഭിക്കുമോ എന്നറിയാനാണ് അവര്‍ വിളിച്ചത്. നന്ദിത അവരെ സ്വയം പരിചയപ്പെടുത്തി, അച്ഛനാണ് എന്റെ നമ്പര്‍ തന്നതെന്ന് പറഞ്ഞു. ഇത് തന്നെ വളരെയധികം വേദനിപ്പിച്ചു' നിഷ ബോറ വ്യക്തമാക്കി.

എന്നാല്‍ ആരോപണങ്ങള്‍ ജതിന്‍ ദാസ് തള്ളി. യുവതിയെ തനിക്ക് അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ജതിന്‍ പറയുന്നത്. കണ്ടിരുന്നെങ്കില്‍ പോലും താന്‍ അങ്ങനെ പെരുമാറില്ലായിരുന്നു. അത് അശ്ലീലമാണ്. മീടൂ ഒരു ഗെയിമാണെന്നാണ് അദ്ദേഹം പറയുന്നത്. ചില ആളുകള്‍ യഥാര്‍ത്ഥത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നു, ചില ആളുകള്‍ തമാശക്ക് വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT