Entertainment

കൊലമാവ് കോകിലയില്‍ നയന്‍താര കഞ്ചാവ് വില്‍പ്പനക്കാരിയോ?

കൊലമാവ് കോകിലയില്‍ മയക്കുമരുന്ന് വില്‍പനക്കാരിയായാണ് നയന്‍താര എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ കൊലമാവ് കോകില' എന്ന ചിത്രമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചര്‍ച്ചാവിഷയം. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകള്‍ക്കും ആരാധകര്‍ ഏറെ ആകാംക്ഷയോടുകൂടിയാണ് കാതോര്‍ക്കുന്നത്. ചിത്രത്തില്‍ നയന്‍സിന്റെ വ്യത്യസ്തമായ റോളിനെപ്പറ്റിയുള്ള കഥകള്‍ ഏറെ പുറത്തുവന്നതാണ്.

കൊലമാവ് കോകിലയില്‍ മയക്കുമരുന്ന് വില്‍പനക്കാരിയായാണ് നയന്‍താര എത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ് നയന്‍താരയുടെ കഥാപാത്രത്തെകുറിച്ചുള്ള സൂചന പുറത്തുവിട്ടത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അനിരുദ്ധ് നയന്‍താരയുടെ കഥാപാത്രത്തെ സംബന്ധിച്ച് സൂചിപ്പിച്ചത്.

'ഈ സിനിമ നയന്‍താരയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മയക്കുമരുന്ന് വില്‍പനക്കാരിയാകാന്‍ തീരുമാനിക്കുന്നു'- അനിരുദ്ധ് പറഞ്ഞു. വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊലമാവ് കോകില ഒരു ത്രില്ലര്‍ ചിത്രമാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലിന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ 'കല്ല്യാണ വയസ്' എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് യൂട്യൂബില്‍ നിന്ന് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം