Entertainment

ക്ലാപ് ബോയോ ലൊക്കേഷൻ മാനേജറോ എന്തുവേണമെങ്കിലും ആകാം; മകനെ അഭിനയം പഠിപ്പിച്ച് വിക്രം, ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ 

സെറ്റിൽ നിന്നുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്

സമകാലിക മലയാളം ഡെസ്ക്

വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനാവുന്ന തമിഴ് ചിത്രം ആദിത്യ വർമ്മ ഏറെ പ്രതീക്ഷയുയർത്തുന്ന ചിത്രമാണ്. ഈ സിനിമയ്ക്ക് പിന്നിൽ അച്ഛൻ വിക്രമിന്റെ സാന്നിധ്യമുണ്ടെന്ന് ധ്രുവ് ഇതിനോടകം പലവേദികളിലും തുറന്നുപറഞ്ഞിട്ടുള്ളതാണ്. ആദിത്യ വർമയുടെ സെറ്റിൽ നിന്നുള്ള അച്ഛന്റെയും മകന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. 

സ്വന്തം സിനിമയുടെ തിരക്കുകൾ പോലും മാറ്റിവച്ചാണ് വിക്രം മകന്റെ സിനിമയ്ക്കായി സഹകരിച്ചത്. ചിത്രീകരണവേളയിൽ  ക്ലാപ് ബോയ് ആയും ലൊക്കേഷൻ മാനേജർ ആയും സംവിധാന സഹായി ആയിമൊക്കെ വിക്രത്തെ സെറ്റിൽ കാണാമായിരുന്നു. ചില രം​ഗങ്ങൾ എങ്ങനെ അഭിനയിക്കണമെന്ന് മകന് പറഞ്ഞുനൽകാനും വിക്രം ശ്രമിച്ചിട്ടുണ്ട്. 

തന്റെ സിനിമയ്ക്കായി അച്ഛൻ ത്യജിച്ച സമയവും പരിശ്രമമും മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചുകാണില്ല എന്നാണ് ധ്രുവിന്റെ വാക്കുകൾ. 

ആദിത്യ വർമയുടെ സെറ്റിൽ എല്ലാ ദിവസവും എത്തിയിരുന്ന അച്ഛൻ ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധിച്ചിരുന്നതായി ധ്രുവ് നേരത്തെ പറഞ്ഞിരുന്നു. "അച്ഛൻ നല്ല നടനാണെന്ന് എനിക്കറിയാം, അതിലുപരി നല്ല അച്ഛൻ കൂടിയാണ് അദ്ദേഹം. അപ്പയില്ലാതെ ഞാൻ ഒന്നുമില്ല. എന്റെ അഭിനയവും സംസാരവും നടപ്പവുമൊക്കെ അപ്പ തന്നെയാണ്. അപ്പയുടെ മറ്റൊരു അവതാരത്തെയാണ് നിങ്ങൾ കാണുന്നത്. അദ്ദേഹത്തിനൊരു 22 വയസ്സിരുന്നാൽ എന്ത് ചെയ്യുമോ അത് തന്നെയാണ് സിനിമയിൽ അഭിനയിച്ചരിക്കുന്നത്", ആദിത്യ വർമയുടെ ഓഡിയോ ലോഞ്ചിൽ ധ്രുവ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; 121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു, ചെന്നൈയിലെത്തിച്ച് വേർതിരിച്ചു; റിമാൻഡ് റിപ്പോർട്ട്

SCROLL FOR NEXT