Entertainment

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1992 ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. നാടക നടിയും റേഡിയോ അനൗണ്‍സറുമായി ജോലി നോക്കിയ ആനന്ദവല്ലി ഏതാനും സിനിമകളില്‍ അഭിനയിച്ചു. 

കാട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിൽ പ്രവേശിക്കുന്നത്. 1973 ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ നടി രാജശ്രീയ്ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ പൂർണിമ ജയറാമിന് ശബ്ദം നൽകിയത് വഴിത്തിരിവായി. തുടർന്ന് മലയാളത്തിലെ നിരവധി നായികമാരുടെ ശബ്ദമായി ആനന്ദവല്ലി മാറി. ആധാരത്തിലെ ഗീതയ്ക്ക് നല്‍കിയ ശബ്ദമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT