Entertainment

തലതിരിച്ചു പിടിച്ച് ജാന്‍വിയുടെ പുസ്തക പ്രകാശനം; സൗന്ദര്യ മാത്രം പോര ബുദ്ധിയും വേണമെന്ന് വിമര്‍ശനം; ട്രോള്‍

കഴിഞ്ഞ ദിവസം താരം പങ്കെടുത്ത പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിയ്ക്ക് ആരാധകര്‍ ഏറെയാണ്. ജാന്‍വി ശ്രീദേവിയുടെ തനി പകര്‍പ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാവുകയാണ് ജാന്‍വി. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. സാരി ധരിച്ച് അതി മനോഹരിയായാണ് താരം ചടങ്ങില്‍ എത്തിയത്. എന്നാല്‍ പുസ്തക പ്രകാശം നടത്തുന്നതിനിടെ താരത്തിന് ഒരു അബന്ധം പറ്റി. പുസ്തകം തലതിരിച്ചു പിടിച്ചാണ് പ്രകാശനം ചെയ്തത്. 

ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബന്ധം സംഭവിച്ചത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ താരം രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ്. 

പുസ്തകം തലതിരിച്ചു പിടിച്ച് പ്രകാശനം ചെയ്യുന്നു. ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള ആളുകള്‍ ഇങ്ങനെയാണ്' ഒരാള്‍ കുറിച്ചു. തലതിരിഞ്ഞ ജീവിതം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്നാല്‍ വിമര്‍ശനം രൂക്ഷമാകുമ്പോഴും താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. മനുഷ്യന്മാരാണ്, അബദ്ധം സംഭവിക്കാം എന്നാണ് ആരാധകര്‍ കുറിച്ചത്. ഇതിനിടയിലും താരത്തിന്റെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നവരും നിരവധിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT