Entertainment

തലൈവിയാകാന്‍ പ്രതിഫലം കോടികള്‍; ഇന്ത്യയിലെ ഏറ്റവും വിലയേറിയ നടിയായി കങ്കണ 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാകാന്‍ കോടികളുടെ പ്രതിഫല തുകയാണ് താരത്തിന് ലഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടിയെന്ന ടാഗ് ഇനി ബോളിവുഡ് താരം കങ്കണയ്ക്ക് സ്വന്തമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാകാന്‍ കോടികളുടെ പ്രതിഫല തുകയാണ് താരത്തിന് ലഭിക്കുന്നത്. ഏകദേശം 24കോടി രൂപയോളമാണ് താരത്തിന്റെ പ്രതിഫലമെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതില്‍ നടി ദീപിക പദുക്കോണ് ലഭിച്ച തുകയുടെ ഇരട്ടിയോളമാണ് തലൈവിയാകുന്നതോടെ കങ്കണയ്ക്ക് ലഭിക്കുന്നത്. പദ്മാവതില്‍ 13കോടി രൂപയായിരുന്നു ദീപികയുടെ പ്രതിഫലമെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍. ഇതേ ചിത്രത്തില്‍ ദീപികയ്‌ക്കൊപ്പം അഭിനയിച്ച രണ്‍വീര്‍ സിങ്ങിനും ഷാഹിദ് കപൂറിനും പത്ത് കോടി വീതമായിരുന്നു പ്രതിഫലം. 

'തലൈവി' എന്ന പേരില്‍ ജയലളിതയെ കുറിച്ച് പുറത്തിറങ്ങുന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ബാഹുബലിക്ക് തിരക്കഥയൊരുക്കിയ വിജേന്ദ്ര പ്രസാദാണ് തലൈവിക്കും കഥയെഴുതുക. വിജയ് ആണ് സംവിധായകന്‍. 

തമിഴ്‌നാട് മുഖ്യമന്ത്രിയും എംജിആറിന്റെ ഇദയക്കനിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ ഒന്‍പത് മാസത്തിലേറെ സമയമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടി വന്നത്. ഫെബ്രുവരി 24 ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹിന്ദിയില്‍ 'ജയ' എന്ന പേരില്‍ തന്നെയാണ് തിയേറ്ററുകളില്‍ എത്തുക. ഹിന്ദി തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഇന്ത്യയൊട്ടാകെയുള്ള  പ്രേക്ഷകര്‍ ഏറ്റടുക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്. കങ്കണയുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT