Entertainment

'ധനുഷിന്റെ നിർബന്ധത്തിൽ അമല വാക്കു മാറ്റി, വിജയുമായി പിരിഞ്ഞതിന് കാരണം ഇതാണ്'

ധനുഷാണ് അമലയെ നിർബന്ധിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നാണ് അളകപ്പൻ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ടി അമല പോളും സംവിധായകൻ എഎൽ വിജയും വേർപിരിയാൻ കാരണം നടൻ ധനുഷാണെന്ന് വിജയുടെ പിതാവ് അളകപ്പൻ. വിവാഹശേഷം അഭിനയിക്കില്ലെന്ന് അമല സമ്മതിച്ചിരുന്നതാണ് ‌. എന്നാൽ ധനുഷാണ് അമലയെ നിർബന്ധിപ്പിച്ച് സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നാണ് അളകപ്പൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവിന്റെ വെളിപ്പെടുത്തൽ. 

വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല പറഞ്ഞിരുന്നത്. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു എന്നാണ് അളകപ്പന്റെ പറയുന്നത്. എന്തായാലും പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. 

ഇത് ആദ്യമായിട്ടല്ല അമലയുടേയും വിജയുടേയും വിവാഹമോചനത്തെക്കുറിച്ച് അളകപ്പൻ പറയുന്നത്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്നും അളകപ്പന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ വാദങ്ങളെയെല്ലാം വിജയ് തള്ളിയിരുന്നു. അമലയെ അഭിനയിക്കാന്‍ താന്‍ ഒരിക്കലും വിലക്കിയിട്ടില്ലെന്നാണ് വിജയ് പറയുന്നത്. താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും അമലയെ ‌എന്നും പിന്തുണക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് വിജയ് പറയുന്നത്. 

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിജയും അമലയും വിവാഹിതരാകുന്നത്. എന്നാൽ അമല സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇരുവരും ബന്ധം വേർപ്പെടുത്തുകയായിരുന്നു. വിജ‌യ് അടുത്തിടെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. സിനിമതിരക്കുകളിലാണ് അമല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT