Entertainment

നിര്‍മ്മാതാവ് തന്നെ പീഡിപ്പിച്ചു, തുടക്കക്കാരിയായതിനാല്‍ പുറത്തുപറയാന്‍ മടിച്ചപ്പോള്‍ പിന്തുണച്ചത് ഐശ്വര്യറായ്, 'മീ ടൂ'വില്‍ ആഷിന് നന്ദി പറഞ്ഞ് യുവനടി

മീ ടൂ ക്യാംപെയ്‌നില്‍ പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ തുടരുകയാണ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ :  മീ ടൂ ക്യാംപെയ്‌നില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സിനിമയിലെ തുടക്കകാലത്ത് നിര്‍മ്മാതാവില്‍ നിന്നും നേരിട്ട ഒരു പീഡനവും, അതിനെ നേരിടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഐശ്വര്യാറായിക്ക് നന്ദി പറഞ്ഞുകൊണ്ടുമുള്ള യുവനടിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. നടി ഫ്‌ളോറ സൈനിയാണ് താന്‍ നേരിട്ട ചൂഷണം തുറന്നുപറഞ്ഞ് രംഗത്തെത്തിരിക്കുന്നത്. 

ചലച്ചിത്ര നിര്‍മാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് നടി ഫ്‌ളോറ സൈനി വെളിപ്പെടുത്തിയത്. 2007 ലായിരുന്നു സംഭവം. 2007 ലെ വാലന്റൈന്‍സ് ഡേയില്‍ ദോഷി തന്നെ മര്‍ദ്ദിച്ച് താടിയെല്ല് തകര്‍ത്തെന്നും നടി പറഞ്ഞു. തുടക്കക്കാരി എന്ന നിലയില്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് കരുതിയതിനാല്‍ അന്ന് പുറത്തു പറഞ്ഞില്ലെന്നാണ് സൈനി പറയുന്നത്. 

ആരും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്ന സമയത്ത് ഐശ്വര്യാറായി തന്നെ മനസ്സിലാക്കിയെന്നും ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറിയെന്നും സൈനി പറയുന്നു. മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ് സൈനി ആഷിന് നന്ദി പറഞ്ഞിരിക്കുന്നത്. ദോഷിയില്‍ നിന്ന് പിന്നീടും പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ധൈര്യമില്ലാത്തതിനാല്‍ പുറത്ത് പറയാത്തതാണെന്നും നടി ഫ്‌ളോറ സൈനി വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT