Entertainment

'നീ തീര്‍ന്നെടാ, പാര്‍വതിയെ നായികയാക്കിയപ്പോള്‍ കിട്ടിയത് ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍'; തുറന്നു പറഞ്ഞ് മനു അശോകന്‍

പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരെ മികച്ച വിജയമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള പാര്‍വതിയുടെ തിരിച്ചുവരവിന് മാറ്റു കൂട്ടുന്നതായിരുന്നു ഈ വിജയം. എന്നാല്‍ പാര്‍വതിയെ നായികയായി തീരുമാനിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നു എന്നാണ് ഉയരേ സംവിധായകന്‍ മനു അശോകന്‍ പറയുന്നത്. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശനത്തിനു ശേഷം മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പാര്‍വതിയെ നായികയായി തീരുമാനിച്ചതോടെ ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. നീ തീര്‍ന്നടാ എന്നായിരുന്നു ഒരു സന്ദേശം. അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്നു മറുപടിയും നല്‍കി. പാര്‍വതിയല്ലാതെ മാറ്റാരെയും ആ വേഷത്തിലേക്കു സങ്കല്‍പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും മനു വ്യക്തമാക്കി. 

മനു അശോകന്റെ ആദ്യത്തെ സിനിമയാണ് ഉയരേ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. മേളയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

ഡോ.ബിജുവിന്റെ വെയില്‍മരങ്ങള്‍,നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ,  ആനന്ദ് ജ്യോതിയുടെ ബ്രസീലിയന്‍ ചിത്രം ഉമ: ലൈറ്റ് ഓഫ് ഹിമാലയ എന്നിവ പ്രദര്‍ശിപ്പിച്ചു. ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്, മംഗോളിയന്‍ ചിത്രം ദി സ്റ്റീഡ് എന്നിവ മികച്ച അഭിപ്രായം നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം