Entertainment

പത്മരാജനെക്കുറിച്ച് ഒരു സിനിമ വന്നാല്‍ ആരാകും നടന്‍..?; വേറിട്ട ചിന്തയുമായി ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും അത്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ വിഖ്യാത തിരക്കഥാകൃത്തും സംവിധായകനുമാണ് പത്മരാജന്‍. അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ ഒരുക്കിയാല്‍, ആ വേഷം ചെയ്യാന്‍ ആരാകും അനുയോജ്യന്‍. തന്റെ അഭിപ്രായത്തില്‍ പൃഥ്വിരാജ് ആകും ഏറെ യോജിക്കുകയെന്ന് സിനിമാ നടന്‍ ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷിന്റെ  അഭിപ്രായപ്രകടനം.

മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ' മകന്‍ എഴുതിയ പത്മരാജന്‍' എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തനും മുരളിഗോപിയും ചേര്‍ന്ന് തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും. മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും.. ഹരീഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :  

പത്മരാജന്‍ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകന്‍ അനന്തപത്മനാഭന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ' മകന്‍ എഴുതിയ പത്മരാജന്‍' എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തന്‍ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്‍കിയാല്‍ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു...പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT