Entertainment

പല്ലവിയുടെ 'ഇക്താരാ' ആഘോഷങ്ങള്‍ നിഷ്‌കളങ്കനായ ഗോവിന്ദ് ക്യാമറയിലാക്കി; രസകരമായ വിഡിയോയുമായി ആസിഫ് അലി 

“ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവന കഥപറഞ്ഞ് ശ്രദ്ധേയമായ ചിത്രമാണ് ഉയരെ. പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ ‍ടൊവിനോ തോമസും ആസിഫ് അലിയും ശ്രദ്ധേയവേഷങ്ങളിലെത്തി. സിനിമ പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടതിന്റെ സന്തോഷം താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ഈ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രസകരമായ ഒരു വിഡിയോ പങ്കുവച്ച് ഉയരെ ചിത്രീകരണത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. 

സിനിമയുടെ ആദ്യ ഭാ​ഗങ്ങളിൽ കോളജ് വിദ്യാർത്ഥിനിയായിരിക്കെ പല്ലവിയും കൂട്ടരും യൂത്ത്ഫെസ്റ്റിവലിൽ ഡാൻസിന് ഒന്നാം സമ്മാനം വാങ്ങി ആഘോഷിക്കുന്ന ഒരു രം​​ഗമുണ്ട്. ഇതിന് മുന്നോടിയായി നടന്ന ഒരുക്കങ്ങളാണ് ആസിഫ് പങ്കുവച്ച വിഡിയോയിൽ ഉള്ളത്. പാർവ്വതിയ്ക്ക് സംവിധായകൻ മനു അശോക് ഡയലോഗ് പറഞ്ഞ് കൊടുക്കുന്നത് കാണാം. “ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര,” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം.

"മനു അശോകും പാർവ്വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങൾക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു," എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വലിയ താരനിര അണിനിരന്ന ചിത്രം എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT