Entertainment

'പ്രമുഖരുടെ മകളല്ലാത്തതിനാല്‍ തന്നെ പല സിനിമയില്‍ നിന്നും മാറ്റി'; തുറന്നു പറഞ്ഞ് തപ്‌സി പാനു

'ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല' എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ബോളിവുഡ് താരം തപ്‌സി പാനു. സിനിമയില്‍ ബന്ധങ്ങളുണ്ടാകുന്നതുവരെ നിരവധി ചിത്രങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. 

'തന്റെ കൈയില്‍ നിന്ന് സിനിമകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും എന്നെ ഞെട്ടിച്ചിരുന്നില്ല. തനിക്ക് കഴിവില്ലാത്തതുകൊണ്ടല്ല താന്‍ ഏതെങ്കിലും പ്രമുഖരുടെ മകളോ സഹോദരിയോ കാമുകിയോ അല്ലാത്തതുകൊണ്ടായിരുന്നു അത്.' പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഞാന്‍ ആ കൈകളെ തന്നെ തന്റെ ശക്തിയാക്കി. തളര്‍ന്നു വീണപ്പോള്‍ പിടിച്ചുയര്‍ത്തി. എന്റെ കഴിവില്ലായ്മ അല്ലാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സിനിമ നഷ്ടമായപ്പോള്‍ പിടിച്ചുനിന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പലതിലും പകരക്കാരിയായി. ആ കാലഘട്ടം ഞാന്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്ക് പകരമാവാന്‍ എനിക്ക് ആഗ്രഹമില്ല. അതാണ് എന്റെ ലക്ഷ്യം. ഇത് ചെയ്യാന്‍ നിനക്ക് മാത്രമേ സാധിക്കൂ, നീ ഇല്ലെങ്കില്‍ ഈ പ്രൊജക്റ്റുമായി മുന്നോട്ടുപോകാനാവില്ല എന്ന് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഞാന്‍ ചെയ്തതുകൊണ്ട് സിനിമയ്ക്ക് മൂല്യമുണ്ടായിരുന്നെന്ന് ആരാധകരില്‍ നിന്ന് കേള്‍ക്കണം. ഞാന്‍ അതിനോട് പതിയെ അടുത്തുകൊണ്ടിരിക്കുകയാണ്.' തപ്‌സി പറഞ്ഞു.

എട്ട് വര്‍ഷമായി തപ്‌സി പാനു സിനിമയില്‍ എത്തിയിട്ട്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്‌സി ബോളിവുഡിലെ ശക്തമായ സാന്നിധ്യമാകുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ തപ്‌സി അവതരിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT