Entertainment

'മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്കൊപ്പം തന്നെ'; അഭിപ്രായം പറയാത്തത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്ന് സജിത മഠത്തില്‍

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി; അമ്മ വിവാദത്തില്‍ മലയാളത്തിലെ മുന്‍നിര താരം മഞ്ജു വാര്യരുടെ നിശബ്ദത വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനെ മഞ്ജു പിന്തുണയ്ക്കുന്നില്ലെന്നും സിനിമയിലെ വനിത കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്റ്റീവില്‍ നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളെ തള്ളി നടി സജിത മഠത്തില്‍ രംഗത്തെത്തി. ഡബ്ല്യൂസിസിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മഞ്ജു വാര്യര്‍ സംഘടനയ്‌ക്കൊപ്പമാണെന്നും സജിത വ്യക്തമാക്കി. 

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ്. സ്ഥലത്തില്ലാത്തതിനാലാണ് മഞ്ജു അഭിപ്രായം പറയാത്തതെന്നും നടി വ്യക്തമാക്കി. മലയാള സിനിമയിലും മീടു കാമ്പെയിന്‍ വരുമെന്നും കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരുമെന്നും സജിത പറഞ്ഞു. 

പുതിയ കുട്ടികള്‍ തുറന്നു പറയുന്നവരാണ് എന്നാല്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന പേടിയിലാണ് അവരെന്നും ഇത് എല്ലാ കാലവും നടക്കില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു. സംഘടനയ്ക്ക് ഇകത്തും പുറത്തു നിന്നും ചിലര്‍ പോരാടുന്നതു പോലെ ഇനിയുമധികം പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

SCROLL FOR NEXT