Entertainment

യുവനടിയുടെ പരാതി; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായ നടപടി തുടരുമെന്ന് ഫെഫ്ക, ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല

വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇയാള്‍ക്കെതിരായ സംഘടനാ നടപടി തുടരുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അര്‍ച്ചന പദ്മിനിക്ക് നേരെ അപമര്യാദയായി പെരുമാറിയ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെയുള്ള നടപടി തുടരുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇയാള്‍ക്കെതിരായ സംഘടനാ നടപടി തുടരുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

സ്റ്റാന്‍ലിയെ അനിശ്ചിത കാലത്തേക്ക് ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീസ് യുണിയന്‍ പ്രസിഡന്റിനേയും സെക്രട്ടറിയേയും വിളിച്ചു വരുത്തി ഫെഫ്ക വിശദീകരണം ചോദിച്ചിട്ടുമുണ്ട്. അര്‍ച്ചനയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഫെഫ്ക നടപടി എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അര്‍ച്ചന ഉന്നയിച്ച ആരോപണം സത്യമാണോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഷെറിന്‍ സ്റ്റാന്‍ലിക്കെതിരായ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. അയാള്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോ എന്ന് വ്യക്തമല്ല. ജോലിയില്‍ തുടരുന്നുണ്ട് എങ്കില്‍ അത് അനുവദിക്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT