Entertainment

വായിനോട്ടവും അശ്ലീല കമന്റും മാത്രമല്ല മുട്ടിയുരുമ്മലുകളും ഉണ്ടായിരുന്നു, ആദ്യം അവ​ഗണിക്കും പിന്നെ ചെരിപ്പൂരി അടിക്കും; തുറന്നുപറഞ്ഞ് ദുൽഖറിന്റെ നായിക 

'ചപ്പല്‍ മാരൂംഗി' എന്ന പേരില്‍ ഒരു ക്യാംപയിൻ നടത്തിയതിനെക്കുറിച്ചാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി സംസാരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മീടൂ ആരോപണങ്ങൾ ഒന്നിനുപിറകെ ഒന്നായി വാർത്തകളിൽ ഇടംപിടിക്കുന്നതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ. കോളേജ് പഠന കാലത്ത് മീ ടൂ കാമ്പയിന് സമാനമായ ഒന്ന് തുടങ്ങിയതിനെക്കുറിച്ചാണ് നടി പറയുന്നത്. 

മുംബൈയിലെ വില്‍സണ്‍ കോളേജിൽ പഠിച്ച മാളവിക 'ചപ്പല്‍ മാരൂംഗി' എന്ന പേരില്‍ ഒരു ക്യാംപയിൻ നടത്തിയതിനെക്കുറിച്ചാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിച്ചത്.  'ചെരിപ്പൂരി അടിക്കും' എന്ന പേരിലായിരുന്നു ക്യാംപയിൻ. കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് അതിരു കടന്ന വായിനോട്ടവും കമന്റടിയുമെല്ലാം നേരിടേണ്ടി വന്നപ്പോഴാണ് ഇത്തരത്തിലൊരു ക്യാംപയിൻ ആരംഭിച്ചതെന്നാണ് മാളവികയുടെ വാക്കുകൾ. "വായിനോട്ടവും അശ്ലീല സംസാരവും മാത്രമല്ല മുട്ടിയ‌ുരുമാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് മറ്റ് പെൺകുട്ടികളിലും അവബോധം സൃഷ്ടിക്കണമെന്ന ചിന്തയുണ്ടായത്. അതിരുവിട്ട അതിക്രമങ്ങൾ തടയാനായിരുന്നു ഈ ക്യാംപയിൻ", മാളവിക പറഞ്ഞു. 

കണ്ണൂർ സ്വദേശിയായ മാളവിക ദുൽഖർ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലേക്കെത്തിയത്. പിന്നീട് ദി ​ഗ്രേറ്റ് ഫാദർ, നിർണ്ണായകം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മജീദ് മജീദിയയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ച് മാളവിക ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT