Entertainment

വിധി അനുകൂലമായാല്‍ രാജന്‍ സക്കറിയ വീണ്ടും ഒരു വരവ് കൂടി വരും; കസബയുടെ നാലാം വർഷത്തിൽ നിർമാതാവ്

ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് കസബയുടെ രണ്ടാം വരവിനെക്കുറിച്ച് സൂചന നൽകിയത്

സമകാലിക മലയാളം ഡെസ്ക്

രാജൻ സക്കറിയ എന്ന പൊലീസുകാരനായി മമ്മൂട്ടി എത്തിയ കസബ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രം റിലീസ് ചെയ്തിട്ട് നാല് വർഷം പിന്നിടുകയാണ്. ഇപ്പോൾ ചർച്ചയാകുന്നത് രാജൻ സക്കറിയയുടെ രണ്ടാം വരവാണ്. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് കസബയുടെ രണ്ടാം വരവിനെക്കുറിച്ച് സൂചന നൽകിയത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോബിയുടെ പ്രതികരണം.

കസബയുടെ നാലാം വർഷത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിധി അനുകൂലമായാൽ രാജൻ സക്കറിയ ഒരു വരവുകൂടി വരുമെന്ന് അദ്ദേഹം കുറിച്ചത്. ‘നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയയുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…”–ജോബി ജോർജ് കുറിച്ചു.

നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കസബ'. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത വലിയരീതിയിൽ ചർച്ചയായിരുന്നു. കസബയെ തുറന്നു വിമർശിച്ച നടിമാരായ പാർവതിയും റിമ കല്ലിങ്കലും രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. വരലക്ഷ്മി ശരത് കുമാർ, നേഹ സക്സേന, സമ്പത് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT