സച്ചി എന്ന പേര് ആദ്യമായി സ്ക്രീനിൽ തെളിയുന്നത് സേതുവിന്റെ പേരിനൊപ്പമാണ്. പിന്നീട് ഇരുവരും വേർപിരിഞ്ഞെങ്കിലും സച്ചി- സേതു എന്ന വിജയക്കൂട്ടിന്റെ മോടിക്ക് ഒരു കോട്ടവും തട്ടിയിരുന്നില്ല. എന്നാൽ കഥയും കഥാപാത്രങ്ങളും സിനിമയുമെല്ലാം ബാക്കിവെച്ച് സച്ചി ഇരുളിൽ മറഞ്ഞു. അവസാനമായി സച്ചിയെ കാണാനെത്തിയ സേതുവിന് വിതുമ്പലടക്കാനായില്ല. സച്ചിയില്ലായിരുന്നുവെങ്കില്‍ താൻ സിനിമയില്‍ എത്തില്ലായിരുന്നുവെന്നാണ് കണ്ണീരോടെ സച്ചി പറഞ്ഞത്.
സച്ചിയില്ലായിരുന്നുവെങ്കില്‍ സിനിമയുടെ പരിസരങ്ങളില്‍ താൻ എത്തുമെന്ന് വിശ്വസിക്കുന്നില്ല. എന്നെ മനസിലാകാത്തവരുടെയിടത്ത് സേതുവാണ്, സച്ചി-സേതുവിലെ സേതുവെന്ന് പറഞ്ഞാണ് ഞാൻ പരിചയപ്പെടുത്താറുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പൃഥ്വിരാജ് നായകനാക്കി ഒരുക്കിയ ചോക്ലേറ്റിലൂടെയാണ് സച്ചിയും സേതുവും സിനിമയിലേക്ക് എത്തുന്നത്. ചിത്രം വലിയ ഹിറ്റായതോടെ റോബിൻ ഹുഡ്, മേക്ക് അപ് മാൻ, സീനിയേഴ്സ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്കായി ഇവർ തിരക്കഥ എഴുതി.
പിന്നീട് ഇരുവരുടേയും ചിന്തകളിൽ മാറ്റം വന്നതോടെയാണ് സച്ചി- സേതു കൂട്ടുകെട്ട് വേർപിരിയുന്നത്. ശക്തമായ തിരക്കഥയിലൂടെയും മികച്ച സംവിധായകനായും കളംനിറയാൻ സച്ചിക്കായി. ഡ്രൈവിങ് ലൈൻസൻസിന്റേയും അയ്യപ്പനും കോശിയുടേയും വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ തന്റെ പഴയ കൂട്ടിലേക്ക് തിരിച്ചുപോകാൻ സച്ചി ആലോചിച്ചിരുന്നു. സച്ചി-സേതു തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകനായി സച്ചി. പാതിവഴിയിൽ നിന്നുപോയ സ്വപ്നങ്ങളിലേക്ക് ഒന്നുകൂടി കൂട്ടിച്ചേർത്താണ് സേതു മറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates