Entertainment

സഹോയുടെ റിലീസ് നീളുന്നു; മാനസിക സമ്മര്‍ദ്ദത്തില്‍ ആരാധകന്‍ ജീവനൊടുക്കി

സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായെത്തുന്ന് സഹോയ്ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചിത്രം ഉടന്‍ തീയെറ്ററില്‍ എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതല്ലാതെ റിലീസ് ഡേറ്റ് പോലും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതിന്റെ ദുഃഖം പ്രഭാസിന്റെ ആരാധകര്‍ക്കുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ് ഒരു ആരാധകന്‍. 

കൃഷ്ണ എന്നു പേരുള്ള ആരാധകനാണ് സഹോയുടെ റിലീസ് നീളുന്നതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിലൂടെയാണ് കൃഷ്ണ ഇത് വ്യക്തമാക്കിയത്. സാഹോയുടെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സും സംവിധായകന്‍ സുജീത്തുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്നാണ് യുവാവിന്റെ ആരോപണം. സിനിമയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാതെ റിലീസ് നീട്ടിക്കൊണ്ട് പോകുകയാണെന്നും ഇത് തന്നെ കടുത്ത മാനസിക പ്രതിസന്ധിയിലാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്. 

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. തമിഴ്- തെലുങ്ക് പ്രേക്ഷകരുടെ താരാരാധനയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് പ്രഭാസിനെ പരിഹസിക്കാന്‍ എഴുതിയതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇങ്ങനെയുള്ള ആരാധകരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇവര്‍ സമനില തെറ്റിയവരുണെന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT