Entertainment

സിനിമയില്‍ ഒരു കരിയറല്ല എന്റെ ലക്ഷ്യം : നൈല ഉഷ 

തൃശ്ശൂര്‍ പശ്ചാതലമാക്കി ചിത്രീകരിക്കുന്ന ദവാന്‍ജി മൂലയില്‍ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

അനില്‍ രാധാകൃഷ്ണ മേനോന്റെ ദിവാന്‍ജി മൂല ഗ്രാന്റ് പ്രിക്‌സില്‍ നായികയായി എത്തുകയാണ് നൈല ഉഷ. ഒരുപാട് ചിത്രങ്ങള്‍ ചെയ്തുകൂട്ടുന്നതില്‍ തിരക്ക് കാട്ടാതെ ഇഷ്ടപ്പെടുന്ന സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്ന പതിവാണ് നൈല ഉഷയുടേതെന്ന് വ്യക്തമാക്കിതരുന്നതാണ് നൈലയുടെ ഇതുവരെയുള്ള കരിയര്‍. 2013ല്‍ ആദ്യ സിനിമ ചെയ്ത നൈല ഇതുവരെ നായികയായത് അഞ്ച് ചിത്രങ്ങളില്‍ മാത്രം. 

കരിയര്‍ ആരംഭിച്ചതിന് ശേഷം ഒരിക്കല്‍പോലും ഉയര്‍ച്ച താഴ്ച്ചകളെകുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിട്ടില്ലെന്നും സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാം എന്ന ലക്ഷ്യവുമായി അഭിനയരംഗത്തേക്കെത്തിയ ആളല്ല താനെന്നും നൈല. ആദ്യ ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ അഭിനയിക്കുമ്പോള്‍ ഒരു അനുഭവമായി മാത്രമേ കണക്കാക്കിയിരുന്നൊള്ളു എന്നും നൈല പറയുന്നു. ഇപ്പോഴും താന്‍ തിരഞ്ഞെടുത്ത സിനിമകള്‍ നല്ലതായിരുന്നോ എന്നും സെലക്ടീവ് ആകുന്നത് കരിയറിനെ ബാധിക്കുന്നുണ്ടോ എന്നൊന്നും അറിയില്ലെന്നും നൈല കൂട്ടിച്ചേര്‍ത്തു

'കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാത്തവിധം തിരക്കുകളിലേക്ക് നീങ്ങണമെന്ന ആഗ്രഹമില്ല. ഒരുപാടുപേരുടെ അദ്ധ്വാനവും പണവും ഉള്‍പ്പെട്ടിട്ടുള്ളതാണ് ഒരു സിനിമ അതുകൊണ്ടുതന്നെ എന്റെ വേഷത്തെകുറിച്ച് പൂര്‍ണ്ണമായും ബോധ്യമുണ്ടായാല്‍ മാത്രമേ സിനിമ കമ്മിറ്റ് ചെയ്യാറുള്ളു', നൈല പറയുന്നു.

തൃശ്ശൂര്‍ പശ്ചാതലമാക്കി ചിത്രീകരിക്കുന്ന ദിവാന്‍ജി മൂലയില്‍ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല എത്തുന്നത്. അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും ചേര്‍ന്നാണ് ദിവാന്‍ജി മൂലയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT