Entertainment

'സോനു നിഗമിനെ കൊല്ലാന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നു'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് റാണ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ഗായകന്‍ സോനു നിഗമിനെ വധിക്കാന്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ പദ്ധതിയിട്ടിരുന്നതായി മുന്‍ എംപിയുടെ വെളിപ്പെടുത്തല്‍. ബിജെപി നേതാവായ നീലേഷ് റാണെയാണ് താക്കറെയ്‌ക്കെതിരേ രംഗത്തെത്തിയത്. കൊല്ലാന്‍ പദ്ധതിയിടുന്ന കാര്യം സോനു നിഗമിന് അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അരുവരും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ചോദിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

'പല അവസരങ്ങളിലും താക്കറേ സോനുവിനെ കൊല്ലാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. താക്കറേ കുടുംബവും സോനു നിഗമും തമ്മിലെന്തു ബന്ധം? ബാല്‍ സാഹിബിന്റെ കര്‍ജത് ഫാം ഹൗസില്‍ എത്ര പേരാണ് മരിച്ചിട്ടുള്ളത്? ഇനിയും വാ തുറക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.' റാണെ പറഞ്ഞു. 

ശിവസേന നേതാവായിരുന്ന ആനന്ദ് ഡിഗേയുടെ കൊലപാതകത്തിലും ബാല്‍ താക്കറെയ്ക്ക് പങ്കുണ്ടെന്നാണ് റാണ പറയുന്നത്. ഡിഗെയുടെ മരണം അറിഞ്ഞ് വിശ്വസിക്കാനാവാതെ നിന്ന രണ്ടു ശിവസേന അനുയായികളും അതേ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് റാണയുടെ വെളിപ്പെടുത്തല്‍. 

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ പുത്രനായ നീലേഷ് റാണെ ബിജെപിയുടെ ദേശീയ പ്രചാരണ കമ്മിറ്റി അംഗം കൂടിയാണ്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ താക്കറെയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത് ശിവസേന പ്രവര്‍ത്തകരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ബിജെപി- ശിവസേന ബന്ധത്തിന് കൂടുതല്‍ വിള്ളല്‍ വീഴാന്‍ ഇത് കാരണമായേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT