Entertainment

സ്ത്രീ സംഘടനയും പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങരുത്: മൈഥിലി

സംഘടനയെന്നത് നല്ലതുതന്നെയാണ്. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമായി പോകരുതെന്നും അതിന് പുറത്തുള്ള ജീവിതത്തിലേക്കും കൂടി അത് പടര്‍ത്തണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയിലെ വനിതാ കുട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടി മൈഥിലി.സ്ത്രീ സംഘടനയും പരിപാടികളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങരുത്. സംഘടനയെന്നത് നല്ലതുതന്നെയാണ്. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മാത്രമായി പോകരുതെന്നും അതിന് പുറത്തുള്ള ജീവിതത്തിലേക്കും കൂടി അത് പടര്‍ത്തണം. എങ്കില്‍ മാത്രമെ അതിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളുവെന്ന് മൈഥിലി കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ മാത്രമല്ല, അതിനുപുറത്തും തനിക്ക് നല്ല പണി കിട്ടിയിട്ടുണ്ട്. പലതും പണി കിട്ടിയശേഷമാണ് മനസിലായതെന്നും അത് വ്യക്തിപരമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞെങ്കിലും തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ വിഷമതകള്‍ ഉണ്ടാക്കിയെന്നും നടി പറഞ്ഞു.തനിക്ക് യാതൊരു ബന്ധമില്ലാത്ത കേസുകളില്‍ പോലും ചില മാധ്യമങ്ങള്‍ തന്നെ വലിച്ചിഴയ്ക്കുകയാണ്. ഇതുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്ന് അറിയില്ലെന്നും മൈഥിലി പറഞ്ഞു.

എനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമക്ക് പുറത്താണെന്നും അത് തന്റെ തെറ്റ് കൊണ്ട് പറ്റിയതാണെന്നും മൈഥിലി പറയുന്നു. ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനപൂര്‍വം കുടുക്കികളയുമെന്നും നടി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT