Gulf

സൗദിയില്‍ ബലിപെരുന്നാളിന് നാല് ദിവസം അവധി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പത്ത് ദിവസം

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാളിന് നാല് ദിവസം അവധി നല്‍കുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവരാണെങ്കില്‍ ചുരുങ്ങിയത് പത്ത് ദിവസം അവധി ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അറഫ ദിനം കണക്കാക്കുന്നത്. അറഫ ദിനം ആഗസ്ത് 31 ആകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതേ സമയം, ദിവസ വേതനത്തിന് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അജീര്‍ സംവിധാനം വഴി ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കണമെങ്കില്‍ അനുമതി പത്രം കരസ്ഥമാക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പരമാവധി 90 ദിവസമാണ് അജീര്‍ വഴി ഹജ്ജ് സേവനത്തിന് അനുമതി നല്‍കുന്നതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കൂടാതെ തൊഴിലിടത്തില്‍ നിന്നും ഒളിച്ചോടിയതായി തൊഴിലുടമ റിപ്പോര്‍ട്ട് ചെയ്ത തൊഴിലാളികളെ വാണ്ടഡ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും ഇ ഘട്ടത്തില്‍ കഴിയും. ഇരുപത് ദിവസത്തിനകം ഓണ്‍ലൈന്‍ വഴി ഒളിച്ചോടിയതായി സമര്‍പ്പിച്ച പരാതി റദ്ദാക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം