പ്രതീകാത്മക ചിത്രം 
India

ബിജെപി എംപിയുടെ വീട്ടിൽ 10 വയസുകാരൻ മരിച്ച നിലയിൽ; അന്വേഷണം

എംപിയുടെ വീട്ടില്‍ 10 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂർ: അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ 10 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്‌സഭ എംപി രാജ്ദീപ് റോയിയുടെ സില്‍ച്ചാറിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

എംപിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനാണ് മരിച്ചത്. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എംപിയുടെ വീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.

വിഡിയോ ഗെയിം കളിക്കാന്‍ കുട്ടി അമ്മയോട് നിരന്തരം മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമായിരുന്നു. ഫോണ്‍ നല്‍കാതിരുന്നതിലുള്ള ദേഷ്യത്തിലാകാം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം.

അമ്മയും സഹോദരിയും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തിയാണ് മുറി തള്ളിത്തുറന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സില്‍ച്ചര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എംപി അറിയിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT