India

100 കോടിയുടെ ആദായനികുതി വെട്ടിപ്പ്; രാഹുലിനും സോണിയയ്ക്കും നോട്ടീസ് 

കോടികളുടെ ആദായനികുതി വെട്ടിപ്പിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോടികളുടെ ആദായനികുതി വെട്ടിപ്പിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2011-12 സാമ്പത്തികവര്‍ഷം ഇരുവരും ചേര്‍ന്ന് 100 കോടി രൂപയുടെ ആദായനികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പിന്റെ നോട്ടീസില്‍ പറയുന്നു.

നാഷണല്‍ ഹെറാള്‍സ് കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും വരുമാനം പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് യഥാക്രമം 155 കോടിയുടെയും  155.4 കോടി രൂപയുടെയും വരുമാനം ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധിയും സോണിയഗാന്ധിയും വെളിപ്പെടുത്തിയത്. എന്നാല്‍ നികുതി വെട്ടിപ്പും കൂടി ചേര്‍ത്താല്‍ യഥാര്‍ത്ഥ വരുമാനം ഇതിനും മുകളിലാണെന്ന് നോട്ടീസില്‍ പറയുന്നു.

സോണിയഗാന്ധിയുടെ നികുതിനിര്‍ണയം പുനഃപരിശോധിച്ച ആദായനികുതി വകുപ്പ് 44 കോടി രൂപയുടെ നികുതിബാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍, സോണിയ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരമാണ് കോടതിയില്‍ ഹാജരായത്. 

ഡിസംബര്‍ 31നാണ് സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആദായനികുതി നിര്‍ണയ ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 29ന് ഇതില്‍ വീണ്ടും വാദം തുടരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT