കിനൗര്‍ ജില്ലയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ 
India

ഹിമാചലിലെ മണ്ണിടിച്ചില്‍; 11 മൃതദേഹം കണ്ടെത്തി, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു; വീഡിയോ

30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്


ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനൊന്ന് പേരുടെ മൃതദേഹം കണ്ടെത്തി. 30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

റെക്കോങ് പീ - ഷിംല ദേശീയപാതയിലെ കിനൗറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.45നാണ് വന്‍ ദുരന്തമുണ്ടായത്. ദേശീയപാത വഴി കടന്നുപോയ വാഹനങ്ങള്‍ക്കു മേല്‍ മണ്ണിടിഞ്ഞ് വീണാണ് അപകടം. മണ്ണിനടിയില്‍പ്പെട്ട ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ ബസില്‍ മാത്രം നാല്‍പ്പത് പേരുണ്ടായിരുന്നു. ബസ് െ്രെഡവര്‍, കണ്ടക്ടകര്‍ ഉള്‍പ്പെടെ 9 പേരെ രക്ഷപെടുത്തി. ഐടിബിപിയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

അപകടശേഷവും കൂറ്റന്‍ കല്ലുകള്‍ വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ വൈകി. മണ്ണിടിച്ചിലില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം കിനൗറില്‍ തന്നെ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ 9 പേരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT