India

1,200 വര്‍ഷം പഴക്കമുള്ള ഗുഹാക്ഷേത്രം കണ്ടെത്തി; പാണ്ഡ്യന്‍മാരുടെ കാലത്തുള്ളതെന്ന് നിഗമനം, പ്രത്യേകതകള്‍ ഏറെയെന്ന് പുരാവസ്തു വകുപ്പ്

ഇരുപത് അടി നീളമുള്ള ചുണ്ണാമ്പ് കല്ലുകൊണ്ടാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 1,200 വര്‍ഷം പഴക്കമുള്ള ഗുഹാക്ഷേത്രം കണ്ടെത്തി. ശിവകാശിയിലെ അര്‍ജുന നദിയുടെ കരയില്‍ പുതുപ്പെട്ടി ഗ്രാമത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്. മൂന്ന് അറകളുള്ള  ക്ഷേത്രത്തില്‍ നിന്ന് പ്രതിഷ്ഠകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  ഇരുപത് അടി നീളമുള്ള ചുണ്ണാമ്പ് കല്ലുകൊണ്ടാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മേല്‍ക്കൂരയില്‍ സിമന്റ് കൊണ്ടുള്ള അറ്റകുറ്റ പണികള്‍ നടത്തിയതായും കാണാം. നൂറുവര്‍ഷത്തിനിടെ ഇവിടെ അറ്റകുറ്റപ്പണി നടന്നിട്ടുണ്ടാകാം എന്നാണ് ഗവേഷകരുടെ നിഗമനം. 

മൂന്ന് കാരണങ്ങള്‍കൊണ്ട് ക്ഷേത്രം വ്യത്യസ്തമാണെന്ന് തമിഴ്‌നാട് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഡറക്ടര്‍ ഡോ. സി ശാന്തലിംഗം പറഞ്ഞു. സാന്ദാര വിഭാഗത്തിലുള്ള

സാന്താര ക്ഷേത്രമാണ് ഇതെന്നാണ് നിഗമനം. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഗുഹാ ക്ഷേത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഈ ക്ഷേത്രത്തിന് രണ്ട് പ്രദക്ഷിണ വഴികളുണ്ട്. ഇത് വളരെ അപൂര്‍വ്വമാണ്. അര്‍ദ്ധമണ്ഡപത്തില്‍ നിന്നുള്ള പ്രദക്ഷിണ വഴിയും മഹാമണ്ഡപത്തില്‍ നിന്നുള്ള പ്രദക്ഷിണ വഴിയും ക്ഷേത്രത്തിനുണ്ട്. 

ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടാണ്. എട്ടാംനൂറ്റാണ്ടിലെ പാണ്ഡ്യ രാജവംശത്തിന്റെ കാലത്തുണ്ടാക്കിയതാകും ക്ഷേത്രം എന്നാണ് പ്രാഥമിക നിഗമനം. തിരുച്ചന്തൂരിലുള്ള വല്ലി ഗുഹാക്ഷേത്രവുമായി ഇതിന് സാമ്യമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT