India

128 കോടി രൂപയുടെ കറന്റ് ബില്‍ ; വൃദ്ധദമ്പതികള്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ 'ഷോക്ക്', ഞെട്ടിത്തരിച്ച് വീട്ടുകാര്‍

ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇലക്ട്രിസ്റ്റി ബോര്‍ഡിന്റെ ബില്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് വൃദ്ധദമ്പതികള്‍. വൈദ്യുതി ഉപഭോഗത്തിന് 128 കോടി രൂപയാണ് ഇവര്‍ക്ക് ബോര്‍ഡ് നല്‍കിയ ബില്‍. ഉത്തര്‍പ്രദേശ് ഹാപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമിനാണ് ഭീമമായ തുകയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുന്നത്. 

പണം അടയ്ക്കാനാകാത്തതോടെ വൈദ്യുതി ബോര്‍ഡ് ഇവരുടെ കണക്ഷനും കട്ടു ചെയ്തു. ബില്‍ കുടിശ്ശിക അടച്ചാല്‍ മാത്രമേ വൈദിയുതി ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഷമിം പറയുന്നു. 

വൃദ്ധനായ ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ഈ പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. 

ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഒരിക്കലും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ല. തന്റെ പരാതി കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല. ഒരു ഫാനും ലൈറ്റും മാത്രമാണ് വീട്ടിലുള്ളത്. പാവപ്പെട്ടവരായ തങ്ങള്‍ എങ്ങനെ ഇത്രയും പണം കണ്ടെത്തുമെന്നും ഷമിം ചോദിക്കുന്നു. 

എന്നാല്‍, ഇത്രയും വലിയ ബില്‍ നല്‍കിയത് സാങ്കേതിക പിഴവായിരിക്കാമെന്ന്  വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നു. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ എഎന്‍ഐയോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം