India

ആറാം വയസുകാരന് ജന്മദിനത്തില്‍ സര്‍പ്രൈസ്; 1400  കിലോമീറ്റര്‍ ദൂരം ആക്ടിവയില്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 37 മണിക്കൂറുകളാണ് എടുത്തത്.

സമകാലിക മലയാളം ഡെസ്ക്

പുതുക്കോട്ടൈ: കോവിഡ് വ്യാപനമൊന്നും മകന്റെ ജന്മദിനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഈ മാതാപിതാക്കളെ പിന്തിരിപ്പിച്ചില്ല. ഗതാഗത സൗകര്യങ്ങളുടെ പരിമതിയെ തുടര്‍ന്ന് ടൂവീലറില്‍ അവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി. മകന്റെ ആറാം ജന്മദിനത്തില്‍ വീടെത്തുന്നതിനായി മുംബൈ മുതല്‍ പുതുക്കോട്ടൈ വരെ ഇവര്‍ സഞ്ചരിച്ചത് 1400 കിലോ മീറ്റര്‍. 

വിവാഹശേഷം മുംബൈയിലെ സിയോണില്‍ താമസക്കുന്ന ദമ്പതികള്‍ മക്കളെ അവധിക്കാലം ആഘോഷിക്കുന്നതിനായി പുതുക്കോട്ടൈയിലെ മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം നിര്‍ത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മക്കളെ കൂട്ടാന്‍ എത്താനായിരുന്നില്ല. 


എന്റെ കുട്ടികളില്‍ നിന്ന് ഏഴ് ദിവസം പോലും മാറിനിന്നിട്ടില്ല. ഇപ്പോള്‍ ഏഴ് മാസമായി. അപ്പോള്‍ ജന്മദിനത്തില്‍ അവര്‍ക്ക് ഒരു സര്‍പ്രൈസ് ആവട്ടെയെന്ന് കരുതിയാണ് യാത്രതിരിച്ചതെന്ന് അമ്മ സംഗീത പറയുന്നു. ട്രെയിന്‍ സൗകര്യമില്ലാത്തതിനാലും വിമാനത്തിന് അമിത ചാര്‍ജാകുമെന്നതിനാലും ഞങ്ങള്‍ ആക്ടിവ ഓടിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു.

1400 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ 37 മണിക്കൂറുകളാണ് എടുത്തത്. ആദ്യദിവസം കോലാപ്പൂരിലും രണ്ടാം ദിവസം ബംഗളൂരുവിലും താമസിച്ചു. ആദ്യദിവസം മൂന്നൂറ് കിലോമീറ്ററും പിന്നിടുളള ദിവസങ്ങളില്‍ 800, 398 കിലോ മീറ്റര്‍ സഞ്ചരിച്ചു. ആകെ ചെലവായത് ഏഴായിരം രൂപമാത്രമാണെന്ന് ഇവര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT