പ്രതീകാത്മക ചിത്രം 
India

മകളുമായുള്ള  ബന്ധം ഇഷ്ടമായില്ല; 20കാരനെ മുറിയില്‍ പൂട്ടിയിട്ട് ഷോക്കടിപ്പിച്ച് കൊന്നു, അച്ഛന്‍ പിടിയില്‍

ബിഹാറില്‍ മകളെ പ്രണയിച്ചതിന് 20കാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് വീട്ടുകാര്‍ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ മകളെ പ്രണയിച്ചതിന് 20കാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് വീട്ടുകാര്‍ കൊലപ്പെടുത്തി. മകളുമായി സംസാരിക്കുന്നത് കണ്ട അച്ഛനും ബന്ധുക്കളും യുവാവിനെ മുറിയില്‍ പൂട്ടിയിട്ടു. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വൈദ്യുതഘാതമേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അരാരിയ ജില്ലയിലാണ് സംഭവം. 20 വയസുകാരനായ ചോട്ടു യാദവാണ് മരിച്ചത്. മകളുമായുള്ള യുവാവിന്റെ പ്രണയത്തില്‍ വീട്ടുകാര്‍ എതിരായിരുന്നു. യുവതിയുമായി 20കാരന്‍ സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കയ്യോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും മരുമകനും ചേര്‍ന്ന് ചോട്ടുവിനെ പിടികൂടി മുറിയില്‍ അടച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചതാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിച്ചു. മകനെ കാണാതായതോടെ വീട്ടുകാര്‍ യുവതിയുടെ വീട്ടില്‍ അന്വേഷിച്ച് വന്നു. ആദ്യം നിഷേധിച്ചെങ്കിലും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ചോട്ടുവിന്റെ മരണം വരെ വൈദ്യുതാഘാതമേല്‍പ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT