പ്രതീകാത്മക ചിത്രം 
India

യുവാവിനും സുഹൃത്തിനും ഒരേ കാമുകി, ചാറ്റ് വിനയായി; 20 കാരനെ കുത്തിക്കൊന്നു

മധ്യപ്രദേശില്‍ ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20കാരനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 20കാരനെ കുത്തിക്കൊന്നു. ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 20കാരനായ സുരേന്ദ്ര സിങ്ങാണ് മരിച്ചത്.

മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. സുരേന്ദ്രയെ സുഹൃത്തും കൂട്ടാളിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സുരേന്ദ്രയും ഗോപാലും ഇന്‍സ്റ്റാഗ്രാമില്‍ ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്തിരുന്നത്. ഖുഷി എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായാണ് ഇരുവരും ചാറ്റ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇരുവരും പെണ്‍കുട്ടിയെ ഇതുവരെ കണ്ടിട്ടില്ല. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ഒരേ പെണ്‍കുട്ടിയുമായാണ് ചാറ്റ് ചെയ്യുന്നത് എന്ന് പരസ്പരം തിരിച്ചറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സുരേന്ദ്രയെ ഒറ്റപ്പെട്ട സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയാണ് ഗോപാലും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുന്നത് നിര്‍ത്തണമെന്ന് സുരേന്ദ്രയെ ഭീഷണിപ്പെടുത്തി. ഇതിന ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം. കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

SCROLL FOR NEXT