India

20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ഗവർണർ അംഗീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജയിൽ ശിക്ഷ വിധിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. ഹൊസൂരിൽ 20 വർഷം മുന്പ് വ്യാജമദ്യത്തിനെതിരേ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിധി. പൊതുമുതൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് റെഡ്ഡിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്നാണ് മന്ത്രിയുടെ രാജി. മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ഗവർണർ അംഗീകരിച്ചു. 

1998-ൽ ഹൊസൂരിൽ നടന്ന വ്യാജമദ്യദുരന്തത്തിൽ 30 പേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് ഹൊസൂരിൽ വലിയ ജനകീയ പ്രക്ഷോഭമാണ് ഉണ്ടായത്.  വ്യാപകമായി വാഹനങ്ങൾ തടയുകയും പൊലീസ് ഉദ്യോഗസ്ഥരടക്കം ആക്രമിക്കപ്പെടുകയും ചെയ്തു.  108 പേർക്കെതിരെയാണ് അന്ന് കേസെടുത്തത്. 

അക്രമസംഭവങ്ങൾ നടക്കുമ്പോൾ ബിജെപി അംഗമായിരുന്ന റെഡ്ഡി പിന്നീട് എഐഡിഎംകെയിൽ ചേരുകയായിരുന്നു. ഹൊസൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പളനിസ്വാമിയുടെ മന്ത്രിസഭയിൽ എത്തിയത്. മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും മദ്രാസ് ഹൈക്കോടതിയിൽ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് റെഡ്ഡി അറിയിച്ചു. ‌രാജിയെത്തുടർന്ന് റെഡ്ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ താത്കാലിക ചുമതല വിദ്യാഭ്യാസ മന്ത്രി സെങ്കൊട്ടിയന് നൽകി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കൊടുക്കുന്നത് എന്തിനെന്ന് നമുക്കറിയാം'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT