രാമക്ഷേത്രത്തിന്റെ രൂപകല്‍പ്പന 
India

രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചത് 2100 കോടി രൂപ, പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടി അധികം

രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചത് 2100 കോടി രൂപ, പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടി അധികം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള ധനസമാഹരണത്തില്‍ ലഭിച്ചത് 2100 കോടി രൂപ. നാല്‍പ്പത്തിനാലു ദിവസമാണ് രാമക്ഷേത്രത്തിനായി പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്തിയത്. 

ധനസമാഹരണത്തിലൂടെ 1,100 കോടി രൂപ ലഭിക്കുമെന്നാണ് ക്ഷേത്ര ടെസ്റ്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആയിരം കോടിയോളം രൂപ സംഭാവനയായി എത്തി. 

രാജ്യത്തെ വിദൂര ഗ്രാമങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടെയും ഉദാരമായ സംഭാവനകളോടെയാണ് ധനസമാഹരണ യജ്ഞം അവസാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. 

അധികമായി ലഭിച്ച പണം ക്ഷേത്ര ടെസ്റ്റ് അയോധ്യയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പണം ദുരുപയോഗപ്പെടുത്തരുതെന്നും വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര സമുച്ചയം പണിയുന്നതിനുള്ള ബജറ്റ് അന്തിമല്ലെന്നും നിര്‍മാണം പൂര്‍ത്തിയായ ശേഷം മാത്രമേ കൃത്യമായ തുക അറിയാന്‍ സാധിക്കുവെന്നും ക്ഷേത്ര ടെസ്റ്റ് അംഗം അനില്‍ മിശ്ര വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജാമ്യമില്ല; രാഹുൽ ഈശ്വർ ജയിലിലേക്ക്

'കണ്ണൂരിലെ ബിഎല്‍ഒയുടെ മരണം ജോലി ഭാരം കൊണ്ടാണെന്ന് കണ്ടെത്തിയിട്ടില്ല', കേരളത്തിലെ എസ്‌ഐആര്‍ നിര്‍ത്തിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അർച്ചനയുടെ മരണം; ഭർത്താവ് ഷാരോണിന്റെ അമ്മയും അറസ്റ്റിൽ

'ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും'

തിരുവനന്തപുരം ഒളിംപിക്‌സ് വേദിയാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രിക വോട്ടിന് വേണ്ടി: മന്ത്രി വി ശിവന്‍കുട്ടി

SCROLL FOR NEXT