ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്നു /ചിത്രം എഎന്‍ഐ 
India

ഓക്‌സിജന്‍ കിട്ടാതെ ദുരന്തം; ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ പിടഞ്ഞ് മരിച്ചു; 60 പേരുടെ നില ഗുരുതരം

അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. അറുപത് രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
 
എത്രയും വേഗം ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു ടാങ്കര്‍ ഓക്‌സിജന്‍ എത്തിച്ചു. 500 ലധികം കോവിഡ് രോഗികളാണ് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 150ലേറെ പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ ക്ഷാമം അധികൃതരെ അറിയിച്ചിരുന്നു.  എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്ന് സര്‍ക്കാരിനോട് അറിയിക്കുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ആശുപത്രികളില്‍ നിന്ന് രോഗികളെ മാറ്റണമെന്നും 
 സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നതായും ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായെങ്കിലും പ്രതിസന്ധി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകീട്ട് തന്നെ ഡല്‍ഹിയിലെ ആറ് സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ മനീഷ് സിസോദിയ വ്യ്ക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

'എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല !'

'വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കണം, ലോകമെങ്ങും സമാധാനം പുലരട്ടെ'; മാർപാപ്പ

SCROLL FOR NEXT