India

25 രൂപയ്ക്ക് ഉളളി, ഇടിച്ചുകയറി ജനം, ഗേറ്റ് തകര്‍ത്തു; നിരവധിപ്പേര്‍ക്ക് പരിക്ക് 

സര്‍ക്കാര്‍ ഉളളി വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സര്‍ക്കാര്‍ ഉളളി വിതരണ കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. സബ്‌സിഡി നിരക്കില്‍ ഉളളി വിതരണം ചെയ്യുന്നത് അറിഞ്ഞ് നാട്ടുകാര്‍ ഒഴുകിയെത്തുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ വിജയനഗരയിലാണ് സംഭവം. രാജ്യത്ത്  ഓരോ ദിവസം കഴിയുന്തോറും ഉളളിവില ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് കുടുംബബജറ്റുകളെ വരെ താളം തെറ്റിക്കുകയാണ്. ഇത് കണക്കിലെടുത്ത് വിപണിയില്‍ ഇടപെടാന്‍ ഉളളി സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ ആന്ധ്രാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത കേന്ദ്രത്തിലാണ് തിക്കിലും തിരക്കിലും പെട്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റത്.

വിപണിയില്‍ 95 രൂപ വിലയുളള ഉളളി 25 രൂപ വിലയ്ക്കാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് വിഭാഗം വഴിയാണ് ഉളളി വിതരണം ചെയ്യുന്നത്.ഇത് അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. 

നാട്ടുകാരുടെ ക്രമാതീതമായ കടന്നുവരവിനെ തുടര്‍ന്ന് ഉളളി വിതരണ കേന്ദ്രത്തിന്റെ ഗേറ്റ് അടക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉളളി കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിന് നാട്ടുകാര്‍ മതില്‍ ചാടി കടന്നും മറ്റും അകത്ത് കടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ നാട്ടുകാരെ അധികൃതര്‍ തടയാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. ഈ ബഹളത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT