പ്രതീകാത്മക ചിത്രം 
India

24കാരിയെ മുന്‍ കാമുകന്‍ തീകൊളുത്തി; തീ പടരുന്നതിനിടെ അവനെ ചേര്‍ത്തുപിടിച്ചു;  രണ്ടുപേരും മരിച്ചു

ഇരുപത്തിനാലുകാരിയായ നഴ്‌സിനെ മുന്‍കാമുകന്‍ തീ കൊളുത്തിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: ഇരുപത്തിനാലുകാരിയായ നഴ്‌സിനെ മുന്‍കാമുകന്‍ തീ കൊളുത്തിക്കൊന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ തീ പടരുന്നതിനിടെ യുവതി കാമുകനെയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് സാരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ വച്ച് മരിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന നഴ്‌സ് ചിന്നാരിയാണ് മരിച്ചത്. 

ആന്ധ്രാപ്രദേശ് വിജയവാഡ ഹനുമാന്‍പേട്ടിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുന്‍ കാമുകന്‍ നാഗഭൂഷണം യുവതിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. നാഗഭൂഷണം കൈയില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ മേല്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. അവിടെ നിന്ന രക്ഷപ്പെടാന്‍ മുന്‍ കാമുകന്‍ ശ്രമിക്കുന്നതിനിടെ തീപടര്‍ന്ന ശരീരവുമായി യുവതി കയറിപ്പിടിക്കുകയായിരുന്നു. ഓടിയെത്തിയ ആളുകളാണ് ഇരുവരെയും വേര്‍പ്പെടുത്തിയത്. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. സാരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍വച്ച് മരിച്ചു. 

വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ കാമുകന്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യല്‍ തുടങ്ങി. പിന്നീട് യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചതോടെ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവാവിനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു.പ്രശ്‌നമുണ്ടാക്കില്ലെന്ന യുവാവിന്റെ ഉറപ്പിനെ തുടര്‍ന്ന് യുവതി പരാതി പിന്‍വലിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT