India

'എനിക്കു ഹിന്ദിയിലേ പറയാന്‍ പറ്റൂ, അറിയാത്തവര്‍ക്കു പോവാം' ; ആയുഷ് മന്ത്രാലയത്തിന്റെ പരിപാടിയില്‍നിന്ന് ഹിന്ദി അറിയാത്തവരെ ഇറക്കിവിട്ടു, റിപ്പോര്‍ട്ട്

'എനിക്കു ഹിന്ദിയിലേ പറയാന്‍ പറ്റൂ, അറിയാത്തവര്‍ക്കു പോവാം' ; ആയുഷ് മന്ത്രാലയത്തിന്റെ പരിപാടിയില്‍നിന്ന് ഹിന്ദി അറിയാത്തവരെ ഇറക്കിവിട്ടു, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച വെബിനാറില്‍നിന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഡോക്ടര്‍മാരെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ഹിന്ദിയില്‍ മാത്രമേ സംസാരിക്കൂ എന്നും അറിയാത്തവര്‍ ഇരിക്കണമെന്നില്ലെന്നും ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 18 മുതല്‍ 20 വരെയാണ് ആയുഷ് മന്ത്രാലയം വെബിനാര്‍ സംഘടിപ്പിച്ചത്. യോഗ വിര്‍ച്വല്‍ പരിശീലനം ആയിരുന്നു വെബിനാറിലൂടെ ലക്ഷ്യമിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 350 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍നിന്ന് 37 പേരാണ് ഉണ്ടായിരുന്നത്. ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ആയുഷ് വെല്‍നസ് സെന്ററുകളില്‍ നിയമിക്കപ്പെടുന്നവര്‍ക്കു പരിശീലനം നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്.

''വെബിനാറില്‍ മിക്ക സെഷനുകളും ഹിന്ദിയില്‍ ആയിരുന്നു. മൂന്നാം ദിവസം ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേച്ചയും ഹിന്ദിയില്‍ തന്നെയാണ് സംസാരിച്ചത്. സെക്രട്ടറിയോട് ഇംഗ്ലീഷില്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹിന്ദി അറിയാത്തവര്‍ക്കു പോവാം എന്നായിരുന്നു മറുപടി. തനിക്ക് ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാനാവില്ലെന്നും സെക്രട്ടറി പറഞ്ഞു'' - വെബിനാറില്‍ പങ്കെടുത്തവര്‍ പറയുന്നു.

ഹിന്ദി അറിയാത്തവര്‍ക്കു പോവാം എന്നു കൊടേച്ച പറയുന്ന ഓഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് ഇതില്‍ കൊടേച്ച പറയുന്നത്.

ഇത്തരത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതുകൊണ്ട് എന്തു കാര്യമാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. സംഭവത്തെക്കുറിച്ച് ആയുഷ് മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT