India

4500 രൂപ മുടക്കി ഒരു ടെസ്റ്റ് കിറ്റും വാങ്ങിയിട്ടില്ല, പിസിആര്‍ ടെസ്റ്റ് കിറ്റിന് പരമാവധി വില 1150 രൂപ, റാപ്പിഡ് ടെസ്റ്റിന് 528- 795; വിശദീകരണവുമായി ഐസിഎംആര്‍

കോവിഡ് രോഗം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ആര്‍ടി- പിസിആര്‍ ടെസ്റ്റ് കിറ്റിന് 740 രൂപ മുതല്‍ 1150 രൂപ വരെയാണ് വില നിശ്ചയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ആന്റി ബോഡി ടെസ്റ്റ് കിറ്റ് അമിത വില നല്‍കി വാങ്ങിയതിലെ വിവാദം നിലനില്‍ക്കേ, കോവിഡുമായി ബന്ധപ്പെട്ട വിവിധ പരിശോധനാ കിറ്റുകള്‍ക്ക് നിശ്ചയിച്ച് നല്‍കിയ വില പുറത്തുവിട്ട് പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയുമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കോവിഡ് രോഗം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ആര്‍ടി- പിസിആര്‍ ടെസ്റ്റ് കിറ്റിന് 740 രൂപ മുതല്‍ 1150 രൂപ വരെയാണ് വില നിശ്ചയിച്ചത്. അതായത് കിറ്റ് വാങ്ങാന്‍ പരമാവധി വിലയായി 1150 രൂപ മാത്രമേ നല്‍കുകയുളളൂ.

കോവിഡ് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റിന് കുറഞ്ഞ വിലയായി 528 രൂപയാണ് നിശ്ചയിച്ചത്. പരമാവധി 795 രൂപ. ഈ പരിധിയില്‍ കിറ്റ് വിതരണം ചെയ്യാന്‍ തയ്യാറായവരെ മാത്രമേ പരിഗണിച്ചിട്ടുളളൂവെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു.  4500 രൂപ മുടക്കി ഒരു ടെസ്റ്റ് കിറ്റും വാങ്ങിയിട്ടില്ലെന്നും ഐസിഎംആര്‍ അറിയിച്ചു. പിസിആര്‍ ടെസ്റ്റിന് 4500 രൂപ ഈടാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.അതേസമയം ഇതിലും കുറഞ്ഞ നിരക്കില്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ കമ്പനികള്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

അതിനിടെ, ആന്റി ബോഡി ടെസ്റ്റ് കിറ്റിന് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി 400 രൂപയായി നിശ്ചയിച്ചിരുന്നു. അതായത്  245 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റ് കൂടിയ വിലയായ 600 രൂപ നല്‍കി ഐസിഎംആര്‍ വാങ്ങിയതാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിന് കാരണമായത്.  റാപ്പിഡ് ടെസ്റ്റ് കിറ്റിന് 528 മുതല്‍ 795 രൂപ വരെയുളള വിലപരിധിയില്‍ വിതരണം ചെയ്യാന്‍ തയ്യാറുളള കമ്പനികളെ മാത്രമേ പരിഗണിച്ചിട്ടുളളുവെന്നാണ് ഐസിഎംആര്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. ആന്റി ബോഡി ടെസ്റ്റ് കിറ്റ് അമിത വില നല്‍കി വാങ്ങിയതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കേയാണ് ഐസിഎംആറിന്റെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിർന്ന പ്രിയപ്പെട്ടവരെ സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വഴി സംരക്ഷിക്കാനുള്ള മാർഗങ്ങൾ

SCROLL FOR NEXT