കസേരയുടെ സഹായത്തോടെ നടക്കുന്ന വയോധികയുടെ ദൃശ്യം 
India

തനിയെ നടക്കാനാകില്ല, പെൻഷന് വേണ്ടി കസേരയുടെ സഹായത്തോടെ വയോധിക നടന്നത് കിലോമീറ്ററുകൾ; ചെന്നിട്ടും ദുരനുഭവം- വീഡിയോ 

പെൻഷൻ വാങ്ങാൻ നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക, കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കുന്ന ദാരുണ കാഴ്ച പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: പെൻഷൻ വാങ്ങാൻ നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക, കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കുന്ന ദാരുണ കാഴ്ച പുറത്ത്. കടുത്ത വെയിലിൽ കസേരയുടെ സഹായത്തോടെ ന​ഗ്നപാദയായി 70കാരി കാൽനട യാത്ര നടത്തുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഒഡീഷയിൽ ഏപ്രിൽ 17നാണ് സംഭവം. നബ്രം​ഗ്പൂർ ജില്ലയിൽ ഝരി​ഗാവ് സ്വദേശിനിയായ 70കാരി സൂര്യയാണ് കിലോമീറ്ററുകളോളം നടന്നത്.  ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്ന് വരുന്ന സൂര്യ, ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാനാണ് ഒടിഞ്ഞ കസേരയുടെ സഹായത്തോടെ നടന്നത്.

70കാരിയുടെ മൂത്ത മകൻ ഇതര സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഇളയ മകനൊപ്പമാണ് 70കാരി താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേയ്ച്ച് കിട്ടുന്ന പണം ഉപയോ​ഗിച്ചാണ് സൂര്യ കഴിയുന്നത്.

എന്നാൽ കടുത്ത വേനൽ അവ​ഗണിച്ച് കഷ്ടപ്പെട്ട് നടന്ന് ബാങ്കിൽ എത്തിയ സൂര്യയ്ക്ക് പെൻഷൻ ലഭിച്ചില്ല.വിരലടയാളം റെക്കോർഡുകളുമായി ഒത്തുനോക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മടങ്ങിപ്പോകേണ്ടി വന്നത്. സൂര്യയുടെ വിരൽ പൊട്ടിയതിനെ തുടർന്നുള്ള പ്രശ്നമാണ് കാരണമെന്നും പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നും ബാങ്ക് മാനേജർ അറിയിച്ചു.  3000 രൂപയാണ് സൂര്യയ്ക്ക് പെൻഷനായി ലഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT