A young gym trainer named Dileep X
India

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

ജീവനൊടുക്കിയ വിവരം യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് അറിയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ജിം ട്രെയിനര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം. 28 കാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തുപോയ ദിലീപ് രാത്രിയോടെ വീട്ടിലെത്തിയ ശേഷം മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ജീവനൊടുക്കിയ വിവരം യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇന്‍സ്റ്റഗ്രാം മെസേജിലൂടെയാണ് അറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയില്‍ കാണുന്നത്. വിവാഹിതയായ 42 കാരിയുമായി ദിലീപിന് ജിമ്മില്‍ വച്ചാണ് പരിചയം. കൂടുതല്‍ അടുത്തതോടെ യുവതി ദിലീപില്‍ നിന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

വിഷയം നേരത്തെ പൊലീസില്‍ പരാതിയായി എത്തുകയും യുവതിയുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ പരസ്പരം സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും യുവതി ഭീഷണി തുടരുകയായിരുന്നു. വിവാഹിതയായ യുവതിയുമായി ദിലീപിനുണ്ടായ പ്രശ്‌നങ്ങളും ഭീഷണിയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസും ഫോറന്‍സിക് സംഘവും മുറിയിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

A young gym trainer named Dileep in Bengaluru tragically ended his life after allegedly facing threats from a married woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട'; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

ചെറിയ സ്പേയ്സിൽ ചിയ സീഡ്സ് വീട്ടിൽ വളർത്താം, സിംപിളായി

'ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം, താപനില 55 ഡിഗ്രി വരെ ഉയരും'; സത്യാവസ്ഥ എന്ത്?

നാല് മന്ത്രിമാര്‍ പരാജയപ്പെടും; ബിജെപി അക്കൗണ്ട് തുറക്കില്ല; പാലക്കാട് വന്‍ വിജയം നേടും; യുഡിഎഫിന്‍റെ കണക്കുകള്‍ ഇങ്ങനെ

16 വര്‍ഷത്തെ ഓര്‍ബന്‍ ഭരണത്തിന് അന്ത്യം; ഹംഗറിയില്‍ പീറ്റര്‍ മഗ്യാര്‍ അധികാരത്തിലേക്ക്

SCROLL FOR NEXT