ജയിലില്‍ കുഴഞ്ഞുവീണ സത്യേന്ദര്‍ ജയിന്‍ ആശുപത്രിയില്‍/പിടിഐ 
India

ഇഡി കേസ്: സത്യേന്ദ്രര്‍ ജയിന് ഇടക്കാല ജാമ്യം

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പണംതട്ടിപ്പു കേസില്‍ അറസ്റ്റിലായ മുന്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 11 വരെയാണ് ജാമ്യം. 

സത്യേന്ദര്‍ ജയിനിന് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ജൂലൈ പത്തിന് ജയിന്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം.

ജാമ്യ കാലയളവില്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹി വിട്ടു പോവുന്നതിനും വിലക്കുണ്ട്. 

ജയിന് നട്ടെല്ലിനു പ്രശ്‌നമുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദിച്ചു. ജയില്‍വാസത്തിനിടെ ജയിനിന്റെ ഭാരത്തില്‍ 35 കിലോയുടെ കുറവുണ്ടായെന്നും സിങ്വി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

SCROLL FOR NEXT