മഹുവ മൊയ്ത്ര 
India

'കമ്പനിയെ തകർക്കാൻ 2018 മുതൽ ചിലർ ഓവർ‌ ടൈം പണിയെടുക്കുന്നു'- മഹുവയ്ക്കെതിരെ അദാനി ഗ്രൂപ്പും

ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസമാണ് മഹുവയ്ക്കെതിരെ രംഗത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ഗ്രൂപ്പും രംഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം. 

കമ്പനിയേയും ചെയർമാൻ ഗൗതം അദാനിയെ വ്യക്തിപരമായും അപകീർത്തിപ്പെടുത്താനും സൽപ്പേര് കളങ്കപ്പെടുത്താനും ചില വ്യക്തികളും ഗ്രൂപ്പുകളും അധിക സമയം ജോലി ചെയ്യുന്നുവെന്ന തങ്ങളുടെ നേരത്തെയുള്ള ആരോപണം ശരിവയ്ക്കുന്നതാണെന്നു കമ്പനി വ്യക്തമാക്കുന്നു. 2018 മുതൽ ഇത്തരം പ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നുവെന്നു ഇപ്പോൾ വ്യക്തമാകുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. 

ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസമാണ് മഹുവയ്ക്കെതിരെ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നു എംപി കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മഹുവക്കെതിരെ നിഷികാന്ത് ദുബെ സ്പീക്കര്‍ ഓംബിര്‍ളയ്ക്ക് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹ്ദ്രോയി സിബിഐയിലും പരാതി നൽകിയിട്ടുണ്ട്. 

പിന്നാലെ മറ്റൊരു ആരോപണവുമായും ദുബെ രംഗത്തെത്തി. ലോക്സഭാ വെബ്സൈറ്റിന്റെ ലോഗിൻ ഐഡിയും പാസ്‍വേർഡും അടക്കം ഹിരാനന്ദാനിയ്ക്കു എംപി നൽകിയോ എന്നു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സഹ മന്ത്രി രാജീവ് ചന്ദ്രശേഖരനും ദുബെ കത്ത് നൽകി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

6, WD, WD, 0, WD, WD, WD, WD, 1, 2, 1, WD, 1; ഓവറിൽ 13 പന്തുകൾ, വഴങ്ങിയത് 7 വൈഡുകൾ!

തിലക് മാത്രം പൊരുതി; 5 റൺസിനിടെ വീണത് 5 വിക്കറ്റുകൾ! ഇന്ത്യ തോറ്റു

'ഗോള്‍ഡന്‍ ഡക്കായാലും ഗില്ലിന് കരുതല്‍, ടോപ് ഓപ്പണര്‍ സഞ്ജു ബഞ്ചില്‍'! ഇന്ത്യന്‍ ടീമില്‍ 'ഫേവറിറ്റിസം'

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം, കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

SCROLL FOR NEXT