പ്രതീകാത്മക ചിത്രം 
India

ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണം; ഗ്രാമം അടച്ചുപൂട്ടി ജില്ലാ ഭരണകൂടം 

ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം. റോത്തക്ക് ജില്ലയിലെ ടിറ്റോലി ഗ്രാമമാണ് ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ ഭീതിയില്‍ കഴിയുന്നത്.

എല്ലാവരും പനി വന്നാണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ 3000ലധികം പേരാണ് താമസിക്കുന്നത്.  ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണമെന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് കണ്ടുവന്നത്. 

വിവരം അറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്ത് മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം