പ്രതീകാത്മക ചിത്രം 
India

ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണം; ഗ്രാമം അടച്ചുപൂട്ടി ജില്ലാ ഭരണകൂടം 

ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം. റോത്തക്ക് ജില്ലയിലെ ടിറ്റോലി ഗ്രാമമാണ് ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ ഭീതിയില്‍ കഴിയുന്നത്.

എല്ലാവരും പനി വന്നാണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ 3000ലധികം പേരാണ് താമസിക്കുന്നത്.  ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണമെന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് കണ്ടുവന്നത്. 

വിവരം അറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്ത് മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT